വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

ഓര്‍മകളില്‍ ശോഭിക്കുന്ന നക്ഷത്രങ്ങള്‍



കണ്ണീര്പടര്ന്ന കവിള്ത്തടങ്ങളോടെ

എന്റെ വിടപറയല്ശ്രവിച്ച സഹോദരനില്

നിന്നാവട്ടെ രണ്ടാം ഭവനത്തിന്റെ

വേദനയൂറുന്ന വേര്പിരിയല്തുടങ്ങുന്നത്.

അന്ന് പ്രിയപ്പെട്ട ഉമ്മയെ വേര്പിരിയുമ്പോള്

നനവാര്ന്ന മിഴികളായിരുന്നുവെനിക്ക് കൂട്ട്.

ഇന്നാവട്ടെ എന്റെ കണ്ണുകള്അതിലേറെ നനയിക്കാന്

വാല്സല്യം കോരിനല്കുന്ന

സഹോദരതുല്യസുഹൃത്തുക്കളും.

സ്വയം കുഞ്ഞനുജനും മറ്റു ചിലരുടെ ജ്യേഷ്ടനുമായി

കാലമൊത്തൊഴുകിടവെയൊരു വേര്പിരിയല്‍...

സഹിക്കാനാവില്ലയെങ്കിലും അനിവാര്യമായ

തിരിഞ്ഞുനടത്തം തുടരട്ടെ ഞാന്‍.

ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങള്‍,

പങ്കുവച്ച സ്വപ്നങ്ങള്‍, അനുഭവങ്ങളേറെ

സമ്മാനിച്ചയീ ഭൂമിക വിട്ടുപോവുമ്പോള്

കണ്ണീരുപ്പു പാകി ഞാനെന്റെ ഹൃദയമുറിവുണക്കാം..

സ്വന്തമാക്കിയ മനോഹരലോകത്തെ

തനിച്ചാക്കി യാത്രയാവാന്മടിക്കുന്ന

ഹൃത്തടത്തെ അടക്കിനിര്ത്താന്

ഞാനിനിയുമേറെ പഠിക്കാനുണ്ട്.. എങ്കിലും

ഓര്മകളിലൊരായിരം നക്ഷത്രം കണക്കെ

ശോഭിക്കുമീ മണലാരണ്യവും നിര്ലോഭമെനിക്കായി

സ്നേഹം പകര്ന്ന നിങ്ങളും............

ബുധനാഴ്‌ച, മേയ് 05, 2010

ഭീകരവാദം എന്നു കേള്‍ക്കുമ്പോള്‍ പിന്നെ മനോരമയ്ക്ക് കണ്ണുകാണില്ല.


ഭീകരവാദം എന്നു കേള്‍ക്കുമ്പോള്‍ പിന്നെ മനോരമയ്ക്ക് കണ്ണുകാണില്ല. അതിന്റെ മുസ്്‌ലിം വേര് തപ്പുന്നതിനിടയില്‍ പത്ര മുത്തശ്ശി എല്ലാം മറക്കും. പാകിസ്താന് വേണ്ടി ചാരപ്പണിയെടുത്ത ശുദ്ധ പശുമാര്‍ക്ക് മാധുരി ഗുപതയുടെ മുസ്്‌ലിം പിന്നാമ്പുറം തേടിപ്പോയ മനോരമയ്ക്ക് അത്തരമൊരു ശ്രമത്തിനിടയില്‍ പറ്റിയ മണ്ടത്തരം നോക്കൂ. നിസാന്‍ എന്ന പേര് കണ്ടപ്പോള്‍ അതേതോ മാപ്ലയുടെ പേരായിരിക്കുമെന്ന് മനോരമ അങ്ങുറപ്പിച്ചു. പിന്നെ ഒറ്റച്ചാട്ടം. ദേ കിടക്കണു ചാണകത്തില്‍.

വ്യാഴാഴ്‌ച, മാർച്ച് 25, 2010

കോളേജിലെ എന്‍റെ ആദ്യ ദിനം ....


കോളേജിലെ എന്‍റെ ആദ്യ ദിനം
ആദ്യത്തെ ദിവസമല്ലേ, ഒന്‍പതു മണിക്ക് തന്നെ കോളേജി
ലേത്ത എന്ന്
കരുതി ഞാന്‍ രാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി കൃത്യം എട്ടര മണിക്ക് കല്ലിക്കണ്ടിയില്‍ എത്തി ഒരുപാട് ആളുകളുണ്ട് അതില്‍ എന്നെ പോലത്തെ പുതിയവരും പിന്നെ " പഴമ " ക്കാരും ഉണ്ട്

നടന്നു കയറാം എന്ന് കരുതി
( നമ്മുടെ കോളേജ് ഒരു കുന്നിന്‍ മുകളിലാണ് ) ഞാനും എന്‍റെ സുഹുര്‍ത്തുക്കളും നടക്കാന്‍ തുടങ്ങി അപ്പോഴതാ
ഒരു "പഴമ" കാരന്‍
വന്നു പറഞ്ഞു നിങ്ങള്‍ നടന്നു പോയാല്‍ ആദ്യ ദിവസം തന്നെ ക്ലാസിനു പുറത്താകുമെന്ന്
ജീപ്പില്‍ കയറി പോകാന്‍ പറഞ്ഞു .. " അതാണ് നല്ലത് " എന്ന് എനിക്കും തോന്നി ജീപിലേക്ക് കയറി കൂടെ "ഉപദേഷട്ടാവും " ഉണ്ടായിരുന്നു കോളേജില്‍ എത്തി ഡ്രൈവര്‍ പറഞ്ഞു " എല്ലാവരും പൈസ തന്നോളൂ"
ഞാന്‍ പത്തു രൂപ കൊടുത്തു അപ്പോള്‍ ആ "വഴി കാ
ട്ടിയായ " ആ "സഹ പാ(ഹയന്‍)ടി പറഞ്ഞു എന്റെതും കൂടി പൈസ
കൊടുത്തേക്കു എന്ന് (റാഗ്ഗിംഗ്) ... ആദ്യ ദിവസമല്ലേ ഞാന്‍ പൈസ കൊടുത്തു എന്‍റെ മനസ്സില്‍ ഞാന്‍
മന്ത്രിച്ചു ഇതിനായിരുന്നോ
ഇവന്‍ നമ്മളെ ജീപ്പില്‍ കയറ്റിയത്....... അങ്ങനെ കോളേജില്‍ എത്തി
ക്ലാസ്സിലേക്ക് കയറി ഇരുന്നു സമയം ഒന്‍പതു മണി
ഞാന്‍ ക്ലാസ്സു മുഴുവന്‍ ഒന്ന്
കണ്ണോടിച്ചു നോക്കി അന്‍പതോളം കുട്ടികള്‍ അതില്‍ ആണ്‍ കുട്ടികള്‍ ആറു പേര്‍ മാത്രം
ഒമ്പതരക്കാണ് ക്ലാസ്സ്‌ എന്ന് എനിക്കറിയാമായിരുന്നു .. എന്നാല്‍ അതാ ഒന്‍പതു മണി കഴിഞ്ഞ ഉടനെ തന്നെ ഒരു "അധ്യാപകന്‍ " ക്ലാസ്സിലേക്ക് കയറി വന്നു . നമ്മള്‍ എല്ലാവരും എയുനേറ്റു നിന്ന് ഗുഡ് മോര്‍ണിംഗ് സര്‍ എന്ന് പറഞ്ഞു ." ഗുഡ് മോര്‍ണിംഗ് എല്ലാവരും " ഇരിക്കു ക്ലാസ്സില്‍ വന്ന ആ പൊക്കം കൂടിയ സര്‍ പറഞ്ഞു
എന്നിട്ട് അയാള്‍ പറഞ്ഞു എല്ലാവര്ക്കും സ്വാഗതം എങ്ങനെ ഉണ്ട് കോളേജ് .. പിന്നെ എനിക്ക് ഇപ്പൊ
സമയം കുറവാണു എല്ലാ ക്ലാസ്സിലും ഒന്ന് കയറണം പരിചയ
പെടലോക്കെ പിന്നെ ആകാം എന്ന് പറഞ്ഞു "സര്‍" പോയി
സമയം ഒന്‍പതര അതാ വരുന്നു നമ്മുടെ ജോസ് സര്‍ . ജോസ് സാറിനെ എനിക്ക് നേരത്തെ പരിചയം ഉണ്ട്
അഡ്മിഷന്‍ സമയത്ത് വന്നപ്പോള്‍ എന്നെ "ഉപദേശിച്ചിരുന്നു" .. രജിസ്റ്റര്‍ എടുത്തു ആളുകളുടെ പേര് വിളിക്കാന്‍ തുടങ്ങി
അപ്പോയത പുറത്തു നിന്നും ഒരു കൂട്ട ശബ്ദം " നവാഗധര്‍ക്ക് സ്വാഗതം... എന്‍ എ എമ്മിന് മണ്ണിലേക്ക് സ്വാഗതം......"
സര്‍ രജിസ്റ്റര്‍ താഴെ വെ
ച്ചു പിന്നെ ക്ലാസ്സിലുള്ളവരുടെ ശ്രദ്ധ ആ പ്രകടനത്തിലെക്കായി മിക്ക ആളുകള്‍ക്കും അതൊരു പുതിയ
അനുഭവം ആയിരുന്നു... ആ ആള്‍ കൂട്ടം നമ്മുടെ ക്ലാസ്സിനടുത് എത്തി അപ്പോയത നമ്മുടെ
ആദ്യം വന്ന ആ "പൊക്കം കൂടിയ സര്‍ "
പ്രകടനത്തിന്റെ മുന്പില്‍ നമ്മള്‍ ഒന്ന് അന്തം വിട്ടു .. അധ്യാപകന്‍ മാരും പ്രകടനം നടത്തുന്ന കോളേജ് ?
പ്രകടനം പോയപ്പോള്‍ ജോസ്
സാര്‍ വീണ്ടും രജിസ്ടര്‍ എടുത്തു ..ഞാനാണ്‌ നിങ്ങളുടെ ക്ലാസ്സ്‌ ഇന്‍ ചാര്‍ജ്
എന്‍റെ പേര് ജോസ് ... അപ്പോള്‍ നമ്മുടെ ക്ലാസ്സിലെ ഒരു സ്മാര്‍ട്ടായ
പെണ്‍ കുട്ടി എയുനേറ്റു നിന്ന് ചോദിച്ചു "അപ്പൊ
രാവിലെ വന്ന ആ സര്‍ ആരാ ?" .. രാവിലെയോ അതാരാണ് ? സര്‍ ചോദിച്ചു . അപ്പൊ ഞാന്‍ പറഞ്ഞു
പ്രകടനതിലുണ്ടായിരുന്ന നീളം കൂടിയ ആ സര്‍ ... ഹാ ജോസ് സര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു
അവന്‍ ഇവടെ വന്നിരുന്നു അല്ലെ ? അത്
മാഷും ടീച്ചര്‍ ഒന്നും അല്ല നിങ്ങളുടെ സിനിയര്‍ ആയ ബി എ യിലെ ഹാഷിഫ്‌ എസ് കെ ആണെന്ന്.. മനസ്സില്‍ കൊണ്ട് വെച്ച കലാലയ സ്വപ്നങ്ങളുടെയും ആശകളുടെയും ആദ്യ ദിനം...

ഞായറാഴ്‌ച, മാർച്ച് 21, 2010

നടുക്കം മറാത്ത ആ വെള്ളിയയ്ച്ച ......................

മാസം ഒക്ടോബര്‍ , വെള്ളിയായ്ച്ച ഉച്ചക്ക് സമയം ഒന്നര ചുട്ടു പൊളുന്ന വെയില്‍ നമ്മള്‍
നാലു പേര്‍, അതില്‍ ഞാന്‍ അടക്കം മൂന്ന് പേര്‍ ബി എ ക്കാരും ഒരാള്‍ ബി കോം
കരനുമാണ് ജുമുആ നമസ്കാരം കയിഞ്ഞു കല്ലികണ്ടിയില്‍ നിന്നും ഭക്ഷണം കഴിച്ചു
കോളേജ് ലക്ഷ്യമാകി മണി മുട്ടികുന്ന്നു നടന്നു കയറുകയാണ്.... അതില്‍ എന്‍റെ ക്ലാസ്സ്‌ മേറ്റ്‌
( പേര് പറയാന്‍ അല്പം ഭയമുണ്ട് ) ഉം (ഞാനല്ല ) പിന്നെ എന്‍റെ ബി കോമിലെ സുഹുര്‍ത്തും
അത്യാവശ്യം പുകവലിക്കാരാണ് (വീണ്ടും ഞാനല്ലേ) . ചുട്ടു പൊള്ളുന്ന വെയിലില്‍ ഞാന്‍
മുന്‍പില്‍ നടന്നു കൂടെ ഏകദേശം കോളേജിന്റെ ഇരുന്നൂര്‍ മീറ്റര്‍ അകലെ എത്തിയപ്പോള്‍
അവരുടെ കയ്യിലുള്ള സിഗരട്റ്റ് താഴെ ഇട്ടു .. കുറച്ചു കൂടി മുന്പോട്ട് വന്നപ്പോള്‍ ചെറിയ ഒരു
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അതാ ഒരു ചെറിയ തീ .. അപ്പോള്‍ ഞാന്‍ പറഞ്ഞു
" ഡാ ..................... കേടുത്തടാ തീ " അവന്‍ ശ്രമിച്ചു പക്ഷെ ചുട്ടു പൊള്ളുന്ന വെയിലും ഇളം കാടും
ആയപ്പോള്‍ തീ നമുക്ക് കേടുത്തനയില്ല അത് ആളി കത്താന്‍ തുടങ്ങി നമ്മള്‍ അവടെ നിന്നും "തടി ഉരീ "
വേഗം കോളേജ് വരാന്തയില്‍ നിന്ന് ആളുകളുമായി സംസാരിച്ചു എന്നാല്‍ നമ്മുടെ നളലുകളുടെയും
ശ്രദ്ധ എ തീ യ്യിലെക്കാന് " അപ്പൊ എന്‍റെ മനസ്സു പ്രാര്‍ത്ഥിച്ചു അല്ലാഹുവേ... നീ ആ തീയെ ഒന്ന് ആരുടെ
എങ്കിലും കണ്ണില്‍ കാണിക്കണേ എന്ന് ".. പക്ഷെ ആരും കാണുനില്ല
ഞാന്‍ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു ഡാ തീ തീ ..... എന്ന് അതാ എല്ലാവരും അവെടെക്ക് ഓടി അങ്ങനെ എന്‍റെ നെധ്ര്തത്തില്‍
നമ്മള്‍ ആ തീ അനക്കാന്‍ ശ്രമിച്ചു ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചു അവസാനം തീ അണച്ച് .... തീ അനക്കാന്‍ വന്നതില്‍
നമ്മുടെ ബഹുമാന്യനായ പ്രിന്‍സിപ്പല്‍ പുത്തൂരും ഉണ്ടായിരുന്നു... എന്‍റെ മനസ്സ് പിടച്ചു ഒപ്പം എന്‍റെ കൂടെ ഉള്ള മൂന്ന് പേരുടെയും .....
ഇതെങ്ങനെ സംഭവിച്ചു അതാ വരുന്നു ചോദ്യം പ്രിന്സിപലാണ് തീ അണക്കുന്നവരോട് ചോദിക്കുന്നത്... നമ്മള്‍ വീണ്ടും
വിറങ്ങലിച്ചു .. ഹോ അതാ കുളിര്‍ കാറ്റ് പോലെ ഒരു മറുപടി ടീ കെ ഹരിസ്ക്ക യില്‍ നിന്നും " നല്ല വെയിലല്ലേ തനിയെ വന്നതായിരിക്കും
" ... അതിനു തുടര്‍ച്ചയായി കുറച്ചു സഹാപടികള്‍ " കഴിഞ്ഞ വര്‍ഷവും ഇതു പോലെ തീ ഉണ്ടായിട്ടുണ്ട് " അപ്പോയാണ് എന്‍റെ മനസ്സില്‍
ഒരു ആശ്വാസം വീണത്‌.... നമ്മള്‍ നാലു പേരും പരസ്പരം നോക്കുന്നുണ്ടായിരുന്നു ഉള്ളില്‍ ഭയവും ഒരല്‍പം ചിരിയോടും കൂടി...
ഏതായാലും കാട് പിടിച്ചു കിടന്ന ആ സ്ഥലം വളരെ വൃത്തി ആയി ............. പ്രിന്സിപളില്‍ നിന്നും വീണ്ടും ഉത്തരവ്
മതി മതി എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയികോളൂ ....... ഞാന്‍ ഇതു കേള്‍ക്കണ്ട താമസം കാന്റീന്‍ ലേക്ക് പോയി
" ജാനുഏടത്തി ഒരു ചായ വേണം സ്ട്രോങ്ങിലയികൊട്ടെ " അപ്പൊ അടുക്കളയില്‍ നിന്നും" ഡാ പാലില്ല ... കട്ടന്‍ മതിയോ" എന്ന്
ഞാന്‍ ഇതു കേട്ട് അടുക്കളയില്‍ ചെന്നപ്പോള്‍ അതാ നമ്മുടെ പ്രതി ( തീ ഇട്ടവന്‍) അവടെ ഇരുന്നു വീണ്ടും പുകക്കുന്നു .................. ഒരു കൂസലും ഇല്ലാതെ................................